'എന്തൊരു മനുഷ്യനാണ് താങ്കള്‍ സുരേഷേട്ടാ, എങ്ങനെ പ്രതികരിക്കണമെന്നതിന് റോള്‍ മോഡല്‍ : അഭിമാനമെന്ന്‌ രാഹുല്‍ ഈശ്വര്‍,

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞതിന് പിന്നാലെ പിന്തുണയുമായി രാഹുല്‍ ഈശ്വര്‍.' എന്തൊരു മനുഷ്യനാണ് താങ്കള്‍ സുരേഷേട്ടാ, എങ്ങനെ പ്രതികരിക്കണമെന്നതില്‍ റോള്‍മോഡല്‍.

പ്രണാമം. അഭിമാനം.' എന്നാണ് മാപ്പ് പറഞ്ഞുള്ള സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ രാഹുല്‍ ഈശ്വര്‍ കുറിച്ചിരിക്കുന്നത്.

"മാദ്ധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.

എന്നാല്‍ ആ കുട്ടിക്ക്‌ അതിനെ കുറിച്ച്‌ എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാൻ ക്ഷമ ചോദിക്കുന്നു." - എന്നായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ്.

ഇന്നലെ കോഴിക്കോട് തളിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചത്. തോളില്‍ കൈ വയ്‌ക്കുമ്പോള്‍ തന്നെ മാദ്ധ്യമപ്രവര്‍ത്തക അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, സുരേഷ് ഗോപിയുടേത് മാപ്പല്ല, വിശദീകരണമാണെന്നാണ് മാദ്ധ്യമപ്രവര്‍ത്തകയുടെ പ്രതികരണം. മോശം സ്പര്‍ശനമായിട്ടാണ് തോന്നിയത്. ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും ഇനി ഒരു മാദ്ധ്യമപ്രവര്‍ത്തകയ്ക്കും ഈ അവസ്ഥ വരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !