മുംബൈ:എയർഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അന്ധേരിയിലെ ലോക്കപ്പിൽ പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ. മുംബൈയിലെ മരോൾ ഏരിയയിലെ ഫ്ലാറ്റിൽ 23 കാരിയായ എയർഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിക്രം അത്വാളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഛത്തീസ്ഗഢ് സ്വദേശിയായ രൂപാൽ ഓഗ്രേയാണ് ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ടത്. എയർ ഇന്ത്യയിൽ പരിശീലനത്തിനായി ഏപ്രിലിൽ മുംബൈയിൽ എത്തിയതായിരുന്നു രൂപാൽ. മരോളിലെ കൃഷൻലാൽ മർവ മാർഗിലെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രി മൃതദേഹം കണ്ടെത്തി 12 മണിക്കൂറിനുള്ളിൽ ഓഗ്രേയുടെ റെസിഡൻഷ്യൽ സൊസൈറ്റിയുടെ മാലിന്യ ശേഖരണ ജീവനക്കാരനായ 40 കാരനായ വിക്രം അത്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് അന്വേഷണത്തിൽ യുവതി അവളുടെ സഹോദരിക്കും കാമുകനുമൊപ്പം ഫ്‌ളാറ്റിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ സഹോദരിയും കാമുകനും എട്ട് ദിവസം മുമ്പ് നാട്ടിലേക്ക് പോയി. അതിനിടെയാണ് യുവതിയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് രൂപാലിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി പ്രതി വീട്ടുജോലി ചെയ്തു വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.