ഷിക്കാഗോ: യു.എസിലെ ഷിക്കോഗോയില്‍ ദമ്പതിമാരും രണ്ടുമക്കളും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. റോമിയോവില്ലില്‍ താമസിക്കുന്ന ആല്‍ബര്‍ട്ടോ റോളന്(38) ഭാര്യ സൊറൈഡ ബാട്ടോല്‍മെ(32) മക്കളായ അഡ്രിയേല്‍(10) ഡീഗോ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒരുദിവസം മുഴുവന്‍ കുടുംബം ഫോണ്‍കോളുകളോട് പ്രതികരിക്കാതിരിക്കുന്നതോടെ ഇവരുടെ ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാത്രി പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും വെടിയേറ്റനിലയില്‍ കണ്ടെത്തിയത്.
വീട്ടിലുണ്ടായിരുന്ന മൂന്നുവളര്ത്തുനായ്ക്കളെയും വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.പ്രാദേശികസമയം ഞായറാഴ്ച രാത്രി 8.40-ഓടെ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലംഗകുടുംബത്തെയും വളര്‍ത്തുനായ്ക്കളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയ്ക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പോലീസ് കരുതുന്നത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മക്കളെയും വളര്‍ത്തുനായ്ക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്ന് കരുതാനാകില്ലെന്നും പോലീസ് അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.