തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 9 മാസം. 2022 നവംബറിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്.2021ല്‍ വിരമിച്ച തൊഴിലാളികള്‍ക്ക് അടച്ചതുകയോ പെൻഷനോ ഇതുവരെയും ലഭിച്ചിട്ടില്ല എന്നും പരാതിയുണ്ട്.
രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. സെസ് പിരിവ് തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏല്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും അവര്‍ പറയുന്നു. ഓണക്കാലത്തെങ്കിലും പെൻഷൻ തുക ലഭിക്കുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. പെൻഷൻ കൂടാതെ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ധനസഹായവും പ്രസവാനുകൂല്യങ്ങളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.