തരംതാണ വിവാദമുണ്ടാക്കാനുള്ള റിപ്പോര്‍ട്ടിങ് ശൈലി നിര്‍ത്തണം'; 'ടൈംസ് ഓഫ് ഇന്ത്യ'യ്‌ക്കെതിരെ ശശി തരൂര്‍,

കോഴിക്കോട്: പ്രസ്താവന വളച്ചൊടിച്ച ദേശീയ മാധ്യമം 'ടൈംസ് ഓഫ് ഇന്ത്യ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തെറ്റായ റിപ്പോര്‍ട്ടിങ് തിരുത്തി മാപ്പുപറയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. പത്രം ചെയ്തത് തരംതാണ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൂര്‍ണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി എന്റെ പേരില്‍ ചാര്‍ത്തിയ തരംതാണൊരു പരിപാടിയാണ് 'ടൈംസ് ഓഫ് ഇന്ത്യ' ചെയ്തിരിക്കുന്നതെന്ന് തരൂര്‍ 'എക്‌സി'ല്‍ വിമര്‍ശിച്ചു. ഉദ്ധരണിക്കുള്ളിലാണ് അതു ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ 45ലേറെ മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. ഒരാള്‍പോലും അത്തരമൊരു പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തണമോ എന്ന ചോദ്യത്തോട് 'ഇൻഡ്യ'യുടെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്തത്. ഒരു വ്യക്തിയെയും സൂചിപ്പിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങങ്ങളിലാണ് സഖ്യത്തിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി. 'ടൈംസ് ഓഫ് ഇന്ത്യ' തെറ്റായി അവകാശപ്പെട്ട പോലെ 'രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകരുത്' എന്ന് ഞാൻ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യസന്ധതയില്ലാത്ത ഈ റിപ്പോര്‍ട്ടിങ്ങിന് തെറ്റുതിരുത്തി മാപ്പുപറയണമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യോട് ഞാൻ ആവശ്യപ്പെടുന്നു.''

വാര്‍ത്താസമ്മേളനം പൂര്‍ണമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത്തരമൊരു പരാമര്‍ശം അതിനകത്തുനിന്ന് കണ്ടെത്താൻ 'ടൈംസ് ഓഫ് ഇന്ത്യ'യെ വെല്ലുവിളിക്കുന്നു. തരംതാണ വിവാദം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം പക്ഷപാതപരമായ റിപ്പോര്‍ട്ടിങ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്‍രെ വിമര്‍ശനത്തോട് മാധ്യമം ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത ഓണ്‍ലൈനില്‍നിന്നു പിന്‍വലിക്കുകയും ചെയ്തിട്ടില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശേഷം തിരുവനന്തപുരത്ത് എത്തിയ തരൂരിനു വൻവരവേല്‍പ്പാണു ലഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു. 

ഡി.സി.സി പ്രസിഡന്റ് പാലോട് രവി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയൻ, ജി. സുബോധൻ, ചെന്നഴന്തി അനില്‍, മര്യാപുരം ശ്രീകുമാര്‍, ജി.എസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും സ്വീകരണം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !