വന്ദേഭാരത് ആരുടെയും കുടുംബസ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കേന്ദ്രമന്ത്രി വി മുരളീധരൻ വേദിയിയിരിക്കെ, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി.കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വേണമെന്നാണ് എംപി ആവശ്യപ്പെട്ടത്.

രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുമെന്നും എന്നാല്‍ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ കാസര്‍കോട്ട് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'29 സംസ്ഥാനങ്ങളുള്ള ഇന്ത്യയില്‍, 400 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ 10 ട്രെയിനുകളെങ്കിലും കേരളത്തിന് അനുവദിച്ചു തരാനുള്ള സന്മനസ്സ് കേന്ദ്രസര്‍ക്കാര്‍ കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച്‌ കാലാകാലങ്ങളില്‍ രാജ്യം ഭരിക്കുന്നവര്‍, ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നമ്മളവരെ പിന്തുണയ്ക്കും. എന്നാല്‍ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അംഗീകരിക്കും, അവരെ അനുമോദിക്കും'' - രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താന് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കേന്ദ്രം നല്‍കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അദ്ദേഹം നാനൂറില്‍ പത്തേ ചോദിച്ചിട്ടുള്ളൂവെന്നും നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും ഇതുകൊണ്ടാണ് കേരളം കെറെയില്‍ പോലുള്ള പദ്ധതികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !