ഇംഫാൽ: നാലുമാസമായി തുടരുന്ന മണിപ്പൂരിലെ വംശീയ കലാപത്തിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ കുക്കി വിഭാഗത്തിലെ ആളാണ്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഇയാളുടെ കൈവശമുണ്ടായിരുന്ന ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ജില്ലകളിൽ നടത്തിയ തെരച്ചിലിൽ വിവിധ സംഘടനകളിൽപ്പെട്ട നാല് തീവ്രവാദികളെ പിടികൂടിയതായും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഷ്ണുപൂർ, തൗബൽ ജില്ലകളിലെ ഓപ്പറേഷനിൽ ഏഴ് തോക്കുകൾ, 25 വെടിക്കോപ്പുകൾ, ഒമ്പത് ബോംബുകൾ എന്നിവയും കണ്ടെടുത്തു.
അറസ്റ്റിലായവരിൽ രണ്ടുപേർ എൻഎസ്‌സിഎൻ-ഐഎം, പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പ്രവർത്തകരും, രണ്ടുപേർ കൻഗ്ലീപക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി) പ്രവർത്തകരുമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.