ന്യൂദല്‍ഹി: ജമ്മു കാശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരിച്ചു നല്‍കുമെന്ന് സുപ്രിം കോടതി ആരാഞ്ഞു. എത്ര സമയ പരിധി ആവശ്യമായി വരുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രിം കാടതിയിലെത്തിയ 23 ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച പുരോഗതികള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചത് താല്‍ക്കാലികമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയില്‍ വ്യക്തമാക്കി . ഉന്നതതല യോഗത്തിനു ശേഷം സമയപരിധി സംബന്ധിച്ച വിവരം ഓഗസ്ററ് 31ന് മുന്‍പ് മറുപടി നല്‍കാമെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.