മോസ്കോ: റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലുണ്ടായ ഉക്രെയ്ന് ഡ്രോൺ ആക്രമണത്തില്‍ നാല് യാത്രാ വിമാനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
നാല് ഇല്യൂഷിന് 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ ഒരു മുൻനിര റഷ്യൻ ലോംഗ് റേഞ്ച് ബോംബർ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഉക്രെയ്നില് നിന്നും 600 കിലോമീറ്റര്‍ അകലെയാണ് സ്കോഫ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ ഇതുവരെ ഉക്രെയ്ന് പ്രതികരിച്ചിട്ടില്ല.
എന്നാല്‍ റഷ്യക്കെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് ഉക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി നേരത്തേ വ്യക്തമാക്കിയിരുന്നു. റഷ്യയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉക്രെയ്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഡ്രോണ്‍ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട റഷ്യ കനത്ത തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടായതിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.