പാലക്കാട്; ഒറ്റപ്പാലത്ത് ഉപയോഗ ശൂന്യമായി കിടന്ന കിണറിനുള്ളിൽ ഉഗ്രസ്ഫോടനം' പ്രദേശത്തെ ആറോളം വീടുകൾക്ക് കടുപാടുകൾ സംഭവിച്ചതായി സംവാവസ്ഥലത്തെത്തിയ പോലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സ്വകാര്യ വളപ്പിലെ കിണറ്റിൽ ഉഗ്രശേഷിയുള്ള പൊട്ടിത്തെറി. വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ തള്ളപ്പെട്ടിരുന്ന മാലിന്യങ്ങളിൽ സ്ഫോടക ശേഷിയുള്ള വാതകങ്ങൾ രൂപപ്പെട്ടിരിക്കാമെന്നാണു സയന്റിഫിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
മാലിന്യങ്ങൾക്കു തീ പിടിച്ചപ്പോൾ ഇതു പൊട്ടിത്തെറിയായി മാറിയതാകാമെന്നും കരുതുന്നു. പൊട്ടിത്തെറിയെ തുടർന്ന് മാലിന്യങ്ങൾ പുറത്തേക്കു തെറിച്ചിരുന്നു. തീയിടാൻ ഉപയോഗിച്ചതെന്നു കരുതുന്ന കനമുള്ള പേപ്പർ സമീപത്തെ തെങ്ങിനു മുകളിൽനിന്നാണു കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.
സ്ഥലത്തു മറ്റു സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്തിയിട്ടില്ല. റവന്യു, പൊലീസ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.