മഥുര: പിഞ്ചുബാലനെ തീര്ഥാടകന് നിലത്തടിച്ചുകൊന്നു. സപ്തകോസി തീര്‍ഥയാത്രയ്ക്കെത്തിയ സന്യാസിവേഷധാരിയായ ഓംപ്രകാശെന്ന അന്‍പത്തിരണ്ടുകാരനാണ് അഞ്ചുവയസുള്ള ബാലനെ കൊന്നത്.
ആക്രമണകാരണം അജ്ഞാതമാണ്. കൊല്ലപ്പെട്ട ബാലന്റെ പിതാവ് യാത്രാപാതയില്‍ വ്യാപാരസ്ഥാപനം നടത്തുകയാണ്. സമീപത്തുതന്നെയുള്ള വീടിനുമുന്നില്‍ കളിക്കുകയായിരുന്നു ബാലന്. നടന്നുനീങ്ങുന്നതിനിടെ പ്രകോപിതനായി കുട്ടിയെ കാലില്‍തൂക്കി ഓംപ്രകാശ് പലവട്ടം നിലത്തടിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.ദാരുണസംഭവത്തിനു സാക്ഷികളായ പ്രദേശവാസികള്‍ ഓംപ്രകാശിനെ മര്‍ദിച്ചവശനാക്കി പോലീസിനു കൈമാറി. റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെ ബാലനരികിലെത്തി ഓംപ്രകാശ് ആക്രമണം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണലക്ഷ്യം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണു പോലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.