മലപ്പുറം: താനൂർ പോലീസ് സ്റ്റേഷനിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന എസ്.ഐ കൃഷ്ണ ലാലിനെതിരെ കൂടുതൽ വകുപ്പ് തല നടപടിക്ക് സാധ്യത.
സ്വകാര്യ ചാനലിനു അഭിമുഖം നൽകി സേനക്ക് കളങ്കം ഉണ്ടാക്കിയെന്നാണ് എസ്.പിയുടെ റിപ്പോർട്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉൾപെടെ പറഞ്ഞു. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 31 ലംഘിച്ചതായും തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജിയും കണ്ടെത്തി.സംഭവത്തെ കുറിച്ച് തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും. മറ്റു ഉദ്യോഗസ്ഥരെ കുടുക്കനായി ഫോൺ സംഭഷണങ്ങൾ ബോധപൂർവ്വം സൃഷ്ട്ടിച്ചെടുത്തതാണെന്ന വിലയിരുത്തലാണ് ഉന്നത ഉദ്യോഗസ്ഥർ. വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി എഫ് .ഐ.ആർ തയ്യറാക്കിയ കൃഷ്ണലാൽ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.