ഡബ്ലിൻ :ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏപ്രിൽ മാസം മുതൽ ജൂൺ വരെയുള്ള കാലയളവിൽ അയർലണ്ടിൽ പരസ്യം ചെയ്ത വാടക 2.4% വർദ്ധിച്ചതായി റിപ്പോർട്ടുകൾ.
പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റ് Daft.ie പ്രകാരം, രണ്ടാം പാദത്തിൽ ദേശീയ വിപണിയിലെ ശരാശരി വാടക 1,800 യൂറോയിൽ താഴെയാണ്. കഴിഞ്ഞ വർഷം ഇതേ ഇതേ സമയം നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ 10.7% കൂടുതലാണ് ഇപ്പോൾ ഓപ്പൺ മാർക്കറ്റിൽ ആവശ്യപ്പെടുന്ന വാടകയെന്ന് അയർലണ്ട് വൃത്തങ്ങൾ അറിയിച്ചു. 2020 ന്റെ ആദ്യ പാദത്തിലെ ശരാശരി വാടക 1,387 യൂറോയായിരുന്നു എന്നാൽ-രണ്ടാം പാദത്തിൽ ഡബ്ലിനിലെയും മറ്റിടങ്ങളിലെയും ട്രെൻഡുകൾ തമ്മിൽ വലിയ തോതിലുള്ള വ്യത്യാസം റിപ്പോർട്ടിൽ കണ്ടെത്തിയതായി പറയുന്നു. ഡബ്ലിനിലെ വാടകനിരക്കിൽ ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വെറും 0.3% വർധനയുണ്ടായി.
എന്നാൽ ഡബ്ലിന് പുറത്ത്, വർദ്ധന 4.3% ആണ്. ഇത് 2006-ൽ ഡാഫ്റ്റ് ഡാറ്റ കംപൈൽ ചെയ്യാൻ തുടങ്ങിയതിന് ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും വലിയ ത്രൈമാസ വർദ്ധനവാണ്.മറ്റ് പ്രധാന നഗരങ്ങളായ കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലും ഏപ്രിൽ-ജൂൺ മാസങ്ങളിൽ വാടക നിരക്ക് വളരെയധികം ഉയർന്നു.കോർക്ക് നഗരത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.4% ഉയർന്ന് 1,793 യൂറോ ആയിരുന്നു. അതേസമയം ഗാൽവേ നഗരത്തിൽ ശരാശരി വാടക 12.2% വർധിച്ച് €1,867 ആയി. ലിമെറിക്കിലെ വർദ്ധനവ് 11.5% ആണ്. വാട്ടർഫോർഡിൽ നിരക്ക് 12.1% വർധിച്ച് 1,471 യൂറോയിലും എത്തി.
ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 10.7% കൂടുതലാണ് ഇപ്പോൾ ഓപ്പൺ മാർക്കറ്റിൽ ആവശ്യപ്പെടുന്ന വാടക. വാടക വസ്‌തുക്കളുടെ ലഭ്യത, സപ്ലൈ കുറയുന്നതും ഡിമാൻഡ് ശക്തവുന്നതും, വിലകൾ വർദ്ധിക്കുന്നതിനുള്ള കാരണമാണ്.
എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം നേരിയ തോതിൽ വർധിച്ചതിന്റെ സൂചനകളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.


%20(2).jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.