കർണാടക;ബംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.
റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. 82 ലക്ഷം രൂപയാണ് സംഘം ഇയാളില്‍ നിന്നും തട്ടിയെടുത്തത്. കൂടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു. അഞ്ചു വയസ്സുള്ള മകന് ക്യാൻസറാണെന്ന് പറഞ്ഞ് 5000 രൂപ ഇയാളില്‍ നിന്നും വാങ്ങി.
തുടര്‍ന്നും പല തവണ പണം വാങ്ങി. കഴിഞ്ഞ മേയില്‍ ഇലക്ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലില്‍ എത്തിച്ച് റീന ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഇയാളുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ അന്നമ്മ ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നു.
ഇതിനിടെ റീന അറുപതുകാരന് തന്റെ സുഹൃത്തായ സ്നേഹയെ പരിചയപ്പെടുത്തി. സ്നേഹയും നിരവധി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിന് വിസമ്മതിച്ചതോടെ റീനയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി.
ചിത്രങ്ങള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. മാനം പോകുമെന്ന ഭയത്തില്‍ വയോധികൻ പണം നല്കാൻ നിര്‍ബന്ധിതനായി. തുടര്‍ന്ന് 82 ലക്ഷം രൂപ അന്നമ്മയുടെയും സ്നേഹയുടെയും വ്യത്യസ്ത അക്കൗണ്ടുകളില്‍ അയച്ചുനല്‍കി.
പണം നല്കിയ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ മകളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍, 42 ലക്ഷം രൂപ കൂടി നല്‍കണമെന്നും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ കുടുംബത്തിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞതോടെ വയോധികൻ പരാതി നല്കി. പണം തട്ടല്‍, കബളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.