ഉത്തരാഖണ്ഡ്;നൈനിറ്റാളിൽ അൻകിത് ചൌഹാൻ എന്ന 32കാരനെ കാറിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ അൻകിതിന്‍റെ കാമുകി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ജൂലൈ 15നാണ് രാംബാഗ് കോളനി സ്വദേശിയായ യുവാവിനെ രാംപുർ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്‍റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ എയർ കണ്ടീഷനിൽനിന്നുള്ള കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചാണ് അൻകിത് മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായത്. അൻകിതിന്‍റെ രണ്ട് കാലുകളിലും പാമ്പ് കടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ഇതോടെ സംഭവത്തെക്കുറിച്ച് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം ആരംഭിച്ചു. അൻകിതിന്‍റെ ഫോൺ രേഖകളും സിസിടിവിയും പരിശോധിച്ച് നടത്തിയ അന്വേഷണമാണ് മഹി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.