ന്യൂഡല്‍ഹി: പാകിസ്ഥാനിൽ നിന്നും പബ്ജി കളിയിലൂടെ പരിചയത്തിലായ ഇന്ത്യൻ യുവാവിനെ തേടി നാല് കുഞ്ഞുങ്ങളെയും കൊണ്ട് ഇന്ത്യയിലെത്തിയ സീമ ഹൈദർ കാമുകനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിച്ചു.
എന്നാൽ ഇതിൽ അതൃപ്തിയിലായ പാകിസ്ഥാനികൾ അവിടെയുള്ള ക്ഷേത്രം ആക്രമിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം.
പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമായ കാഷ്മോറിലാണ് ക്ഷേത്രം കൊള്ളക്കാര്‍ തകര്‍ത്തത്. ക്ഷേത്രത്തിലേക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്ഫാന് സമ്മോ പറഞ്ഞു. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം.
ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.