ആലപ്പുഴ: പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പതിമൂന്നോളം വിദ്യാർഥികൾക്കാണ് വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടികള്‍ക്ക് കലശലായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ചോറും സാമ്പാറുമായിരുന്നു ഉച്ചയൂണിനായി കാന്റീനില്‍ ഉണ്ടായിരുന്നത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികള്‍ പരാതി പറയുകയും ചെയ്തിരുന്നു.
ഇത് കഴിച്ച ശേഷമാണ് കുട്ടികളില്‍ അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. പിന്നാലെ ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഭക്ഷണത്തെ സംബന്ധിച്ച് കുട്ടികള്‍ കളക്ടറെ പരാതി ബോധിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.