തിരുവനന്തപുരം: ഫയലുകള്‍ നോക്കി ചടഞ്ഞിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഉന്മേഷം കിട്ടാന്‍ അടവുകളുമായി സര്‍ക്കാര്‍.
ജീവനക്കാര്‍ക്ക് പാട്ടുകേട്ട് ജോലിയെടുക്കാനുള്ള അവസരമൊരുക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പൊതുഭരണവകുപ്പിലെ എ.ഐ.എസ് വിഭാഗത്തില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ 13,440 രൂപ അനുവദിച്ച് ഉത്തരവിറക്കി. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെല്‍ ആണ് ഈ മാസം 14ന്ഉ ത്തരവിറക്കിയത്.
ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്ന എ.ഐ.എസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം ആദ്യമായി എത്തുന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫിസിന് സമീപത്താണ് എ.ഐ.എസ് സെക്ഷന്‍ സ്ഥിതിചെയ്യുന്നത്. സെക്രട്ടേറിയേറ്റിലെ 43 വകുപ്പുകളിലെ എല്ലാ സെക്ഷനുകളിലും മ്യൂസിക് സിസ്റ്റം സ്ഥാപിക്കണമെങ്കില്‍ ഒരു കോടിക്ക് മുകളില്‍ ചെലവാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.