കൊല്ലം: താൻ മാനേജരായ സ്കൂളില്‍ പുതിയ വിദ്യാഭ്യാസ പരിഷ്കാരം കൊണ്ടുവരുമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.
എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കില്ലെന്നും അവര്‍ കളിച്ചുവളരണമെന്നും വീട്ടില്‍പോയാല്‍ അവര്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും ഗണേഷ്കുമാര് എംഎല്‍എ പറഞ്ഞു.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. ഇത് ഒരു പുതിയ വിദ്യാഭ്യാസ സംസ്കാരത്തിന്റെ തുടക്കമാകുമെന്നും ഭാവിയില്‍ മുകളിലേക്കുള്ള ക്ലാസ്സുകളിലും ഈ രീതി വ്യാപിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഞാൻ ഇന്നലെ ഒരു തീരുമാനമെടുത്തു. ഞാൻ മാനേജരായ സ്കൂളില്‍ ഇനി എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്കുകളില്ല. പുസ്തകങ്ങളും വീട്ടില്‍ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളില്‍നിന്നു തന്നെ തുടങ്ങുകയാണ്.” - എംഎല്‍എ പറഞ്ഞു.
നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേര്‍ന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്കൂളില്‍ വരണം. ഇനിമുതല്‍ സ്കൂളില്‍ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഹോംവര്‍ക്കില്ല. പുസ്തകം തന്നെ വീട്ടില്‍ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്.
കാരണം അവര്‍ വീട്ടില്‍ വന്നാല്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് കിട്ടാൻ പോകുന്നത്? 90 വയസ്സാകുമ്ബോഴോ? പെൻഷൻ വാങ്ങിച്ചിട്ടാണോ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ പോകുന്നത്?'ഈ കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്ബോള്‍ അവരെ നമ്മെ വൃദ്ധസദനങ്ങളില്‍ തള്ളും.
അങ്ങനെ തള്ളാതിരിക്കാനാണ് എന്റെ ഈ തീരുമാനം. മറ്റുള്ളവരോടു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട്, മറ്റതുണ്ട് എന്നൊക്കെ പറയും. ഇവിടെ എന്റെ സ്കൂളില്‍ ഒറ്റ പദ്ധതിയേ ഉള്ളൂ. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്ക് വേണ്ട. പഠിപ്പിക്കാനുള്ളത് മുഴുവൻ സ്കൂളിലിരുത്തി പഠിപ്പിക്കും.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.