തെന്മല:ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്പോസ്റ്റിൽ വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ.ക്ക് സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ജെയിംസിനെതിരേയാണ് നടപടി.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന രണ്ടുപോലീസുകാരെ സായുധസേനയിലേക്ക് മാറ്റുകയും ചെയ്തു. തെങ്കാശി എസ്.പി. സാംസൺ ആണ് നടപടി സ്വീകരിച്ചത്.തിങ്കളാഴ്ച രാത്രി 10-നാണ് സംഭവം. ചെങ്കോട്ടയിൽനിന്ന് വൈക്കോലുമായി കേരളത്തിലേക്ക് വന്ന ലോറിയിൽ അമിതലോഡുണ്ടെന്നു ചൂണ്ടിക്കാട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജെയിംസ് 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഡ്രൈവർ 100 രൂപയാണ് നൽകിയത്. 500 രൂപ വേണമെന്നു പറഞ്ഞതോടെ സ്ഥിരമായി 100 രൂപയാണ് നൽകുന്നതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും കേസെടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.
എന്നാൽ ലോറി ഡ്രൈവർ ഈ സംഭവം മുഴുവൻ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ എസ്.പി.ക്ക് അയച്ചുകൊടുക്കുകയായിരുന്നു തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.