കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത വാക്പോരിനിടെ പി ജയരാജനെതിരെ ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് ഭീഷണിക്കിടെയാണ് നടപടി. പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.
പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊലവിളി മുദ്രാവ്യാക്യം ഉയര്‍ത്തിയിരുന്നു. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തിനിടെ ഉയര്‍ന്നത്. മാഹി പള്ളൂരിലായിരുന്നു പ്രകടനം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.