ശ്രീനഗർ: ഒഴുകുന്ന മാർക്കറ്റിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒഴുകുന്ന പോസ്റ്റ് ഓഫീസിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങിനെയൊരു പോസ്റ്റ് ഓഫീസുണ്ട്.
കേവലമൊരു പോസ്റ്റ് ഓഫീസുമാത്രമായല്ല ഇത് പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇതൊരു സന്ദര്‍ശനകേന്ദ്രമാണ്.
ഇവിടെനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന കത്തുകള്‍ അവര്‍ക്കുള്ള സവിശേഷ സമ്മാനമാണെന്ന് അവര്‍ കരുതുന്നു. ആ കത്തുകളില്‍ ദാല്‍തടാകത്തിന്റെ മനോഹാരിതയില്‍ ശിക്കാര തുഴയുന്ന തോണിക്കാരന്റെ ചിത്രമാണ് ആലേഖനം ചെയ്യുന്നത്.
2011ല്‍ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും ചേര്‍ന്നാണ് പോസ്റ്റ് ഓഫീസ് കം മ്യൂസിയം ഉദ്ഘാടനം ചെയ്തത്. രണ്ട് ചെറിയ മുറികളാണ് ഇവിടെയുള്ളത്. ഒന്ന് പോസ്റ്റ് ഓഫീസും മറ്റൊന്ന് മ്യൂസിയവും ആയി ഉപയോഗിക്കുന്നു.
അപൂര്‍വ സ്റ്റാമ്പുകളുള്ളതാണ് മ്യൂസിയം. തപാല്‍ സേവനത്തിനു പുറമേ ഇന്റര്‍നാഷണല്‍ ഫോണ്‍കോളുകള്‍ വിളിക്കാനുള്ള സൗകര്യവും ഇന്റര്‍നെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികള്‍ക്ക് ബാങ്കിങ് സേവനവും ഇവിടെനിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഹൗസ്ബോട്ടുകളില്‍ തങ്ങുന്നവര്‍ ഇവിടെവന്ന് പ്രിയപ്പെട്ടവര്‍ക്ക് കത്തുകള്‍ അയക്കുന്നതും പതിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.