പരവൂര്‍ ∙ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിക്കു നേരെ അര്‍ധരാത്രി കല്ലെറിഞ്ഞ 2 പേരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാലിനു പരുക്കേറ്റയാളെ ചികിത്സയ്ക്കെത്തിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞു കയ്യേറ്റത്തിനു ശ്രമിച്ച ശേഷം കടന്നുകളഞ്ഞ സംഘം മടങ്ങി വന്നാണു കല്ലേറു നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പൂതക്കുളം ചരുവിള സുധിഭവനില്‍ അജേഷ് (38), സിന്ധു ഭവനില്‍ അഭിലാഷ് (35) എന്നിവരെയാണ് ആരോഗ്യപ്രവര്‍ത്തക സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. കാലില്‍ മുറിവേറ്റ ഒഴുകുപാറ സ്വദേശിയുമായി ഇരുവരും താലൂക്ക് ആശുപത്രിയില്‍ എത്തി. ഡ്രസിങ് റൂമിലേക്കു കയറണമെന്നാവശ്യപ്പെട്ട് ഇരുവരും ബഹളം വച്ചു. വിലക്കിയ സുരക്ഷ ജീവനക്കാരനെ അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടര്‍ക്കു നേരെയും തിരിഞ്ഞു.
പൊലീസ് എത്തിയപ്പോള്‍ ഇരുവരും ഓടി മറഞ്ഞു. രാത്രിയോടെ ഇരുവരും മടങ്ങിയെത്തി കല്ലെറിഞ്ഞു എന്നാണു പരാതി. സംഭവസമയത്തു ഗര്‍ഭിണികളുടെ വാര്‍ഡിലുണ്ടായിരുന്നവര്‍ ഭയന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. ഇൻസ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.