താലൂക്ക് ആശുപത്രിക്കു നേരെ അര്‍ധരാത്രി കല്ലെറിഞ്ഞ 2 പേരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

പരവൂര്‍ ∙ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിക്കു നേരെ അര്‍ധരാത്രി കല്ലെറിഞ്ഞ 2 പേരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കാലിനു പരുക്കേറ്റയാളെ ചികിത്സയ്ക്കെത്തിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞു കയ്യേറ്റത്തിനു ശ്രമിച്ച ശേഷം കടന്നുകളഞ്ഞ സംഘം മടങ്ങി വന്നാണു കല്ലേറു നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പൂതക്കുളം ചരുവിള സുധിഭവനില്‍ അജേഷ് (38), സിന്ധു ഭവനില്‍ അഭിലാഷ് (35) എന്നിവരെയാണ് ആരോഗ്യപ്രവര്‍ത്തക സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: കഴി‍ഞ്ഞ ദിവസം രാത്രിയാണു സംഭവം. കാലില്‍ മുറിവേറ്റ ഒഴുകുപാറ സ്വദേശിയുമായി ഇരുവരും താലൂക്ക് ആശുപത്രിയില്‍ എത്തി. ഡ്രസിങ് റൂമിലേക്കു കയറണമെന്നാവശ്യപ്പെട്ട് ഇരുവരും ബഹളം വച്ചു. വിലക്കിയ സുരക്ഷ ജീവനക്കാരനെ അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടര്‍ക്കു നേരെയും തിരിഞ്ഞു.

പൊലീസ് എത്തിയപ്പോള്‍ ഇരുവരും ഓടി മറഞ്ഞു. രാത്രിയോടെ ഇരുവരും മടങ്ങിയെത്തി കല്ലെറിഞ്ഞു എന്നാണു പരാതി. സംഭവസമയത്തു ഗര്‍ഭിണികളുടെ വാര്‍ഡിലുണ്ടായിരുന്നവര്‍ ഭയന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. ഇൻസ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !