കോട്ടയം ജില്ലയിൽ 18 പേർക്ക് എച്ച്‌1 എന്‍1' ജാഗ്രതവേണമെന്നു ഡി.എം.ഒ.

കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ കോട്ടയം ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കണ്ടുവരുന്ന വൈറല്‍ പനി പലതും എച്ച്‌1 എൻ1 ഇൻഫ്ളുവൻസ ആകാൻ സാധ്യതയുള്ളതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എൻ പ്രിയ അറിയിച്ചു. ജില്ലയില്‍ ഈ മാസം 18 പേര്‍ക്ക് എച്ച്‌1 എൻ1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. സാധാരണക്കാരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമുതല്‍ രണ്ടാഴ്ചക്കകം കുറയുമെങ്കിലും. 

ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാര്‍, രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍, 65 വയസിനുമുകളിലുള്ള മുതിര്‍ന്നവര്‍, പൊണ്ണത്തടിയുള്ളവര്‍, മറ്റു ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ കൃത്യമായി ചികിത്സ നേടാതിരുന്നാല്‍ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ പനിബാധിച്ചാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

എച്ച്‌1 എൻ1 ഇൻഫ്ളുവൻസയ്ക്കു ഫലപ്രദ മരുന്നായ ഒസള്‍ട്ടമാവിര്‍ എന്ന ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകള്‍ ഇതിനെതിരേ ഫലപ്രദമല്ല.

രോഗം മൂര്‍ച്ഛിക്കുന്നത് തടയുന്നതിന് എല്ലാ ഗര്‍ഭിണികളെയും ആഴ്ചയില്‍ മൂന്നുദിവസം ഫോണില്‍ ബന്ധപ്പെട്ടു പനി വിവരം അന്വേഷിച്ച്‌ കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പനിബാധിച്ചാല്‍ ഒസള്‍ട്ടമാവിര്‍ ഗുളിക കൂടി നല്‍കാൻ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കും. ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കാൻ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ട നിര്‍ദേശം നല്‍കുമെന്നും ഡി.എം.ഒ. അറിയിച്ചു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പനി ബാധിതരില്‍നിന്നു സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയയ്ക്കാൻ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒ.യുടെ അധ്യക്ഷതയില്‍ നടന്ന പ്രതിവാര രോഗ നിരീക്ഷണ യോഗം തീരുമാനിച്ചു.

വായുവിലൂടെ പകരും എച്ച്‌1എൻ1 ഇൻഫ്ളുവൻസ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. പനിബാധിതര്‍ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും അടിക്കടി സോപ്പുപയോഗിച്ച്‌ കൈ കഴുകാനും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !