പത്തനംതിട്ട: ഒന്നും രണ്ടുമല്ല, പട്ടയത്തിന് വേണ്ടി ലക്ഷ്മിയമ്മ കാത്തിരുന്നത് അന്‍പത് വര്‍ഷങ്ങളാണ്. റാന്നിയില്‍ നടന്ന ജില്ലാതല പട്ടയമേളയിലെത്തി റവന്യുമന്ത്രി കെ.രാജന്റെ കൈയില്‍ നിന്ന് പട്ടയം വാങ്ങിയപ്പോള്‍ ലക്ഷ്മിക്ക് സന്തോഷം അടക്കാനായില്ല.
അറുപത്തിയഞ്ചുകാരിയായ പി.ആര്. ലക്ഷ്മി മകള്‍ ദീപയ്ക്കൊപ്പം പെരുനാട് പഞ്ചായത്തിലാണ് താമസിക്കുന്നത്.
രണ്ട് പെണ്മക്കളായിരുന്നു ലക്ഷ്മിക്ക്. ഇതില്‍ ഒരു മകള്‍ മരിച്ചതിന്റെ വേദനയും സ്വന്തമായി ഭൂമിയില്ലാത്ത സങ്കടവും വിധവയായ ഈ അമ്മയെ ഏറെ അലട്ടിയിരുന്നു.
മകള്‍ ദീപ കൂലിപ്പണിക്ക് പോയും സുമനസുകളുടെ സഹായത്തിലുമൊക്കെയാണ് ഈ കുടുംബം കഴിയുന്നത്. വേദന നിറഞ്ഞ ജീവിതത്തില്‍ ലക്ഷ്മിയമ്മയ്ക്ക് ലഭിച്ച ഈ പട്ടയം പ്രതീക്ഷയുടെ പുതുനാമ്പാണ് സമ്മാനിക്കുന്നത്.
പട്ടയം കിട്ടിയതിന്റെ സന്തോഷത്തിനൊപ്പം അത് സാധ്യമാക്കി തന്ന സംസ്ഥാന സര്‍ക്കാരിനോട് നന്ദി പറയാനും ഇവര്‍ മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.