കട്ടപ്പന;ഒൻപതാം ക്‌ളാസ് വിദ്യാർഥിയുടെ മുറിയിൽ നിന്നും 30,000 രൂപയോളം വില വരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.കട്ടപ്പന നഗരത്തിലെ എയ്ഡഡ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി താമസിച്ചിരുന്ന മുറിയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടികൂടിയത് .
വിദ്യാർഥിയുമായി ചേർന്ന് പാൻ മസാല കച്ചവടം നടത്തിയിരുന്ന ബീഹാർ സ്വദേശി മുഹമ്മദ് ഹുസ്ബുദീൻ മൻസൂരി, മധ്യപ്രദേശ് സ്വദേശി മോഹൻ എന്നിവരെയും ആരോഗ്യ വിഭാഗം പിടികൂടി. ഇവരെ പിന്നീട് താക്കിത് ചെയ്തു പറഞ്ഞയച്ചു.
രഹസ്യ വിവരത്തെ തുടർന്നാണ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ കച്ചവടം നടത്തുന്നതിനായിട്ടാണ് ഇവ എത്തിച്ചതെന്നാണ് വിവരം.
രണ്ട് ചാക്കിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. കേരളത്തിൽ നിരോധിച്ച പത്തോളം തരം പാൻ മസാലകൾ കണ്ടെത്തിയിട്ടുണ്ട്. അതിഥിതൊഴിലാളികൾക്ക് പുറമേ സ്കൂൾ കുട്ടികൾക്കിടയിലും പാൻ മസാലകൾ വിറ്റിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.