കോട്ടയം :കാരിത്താസ് ആശുപത്രിയിൽ എയർ ആംബുലൻസ് സംവിധാനം സജ്ജമായി.അടിയന്തിര ചിത്സ വിഭാഗത്തിന്റെ സേവനം കൂടുതൽ വിപുലീകരിക്കുവാനായി ആണ് എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
ജില്ലയിൽ എവിടെ നിന്നും അടിയന്തിര ഘട്ടത്തിൽ രോഗികൾക്ക് ഈ സൗകര്യം ഉപയോഗിക്കാം.
സർക്കാർ, സ്വകാര്യ മേഖലയിൽ ഉള്ള ഹെലികോപ്റ്ററുകൾക്കും അടിയന്തിര ഘട്ടത്തിൽ എത്തിച്ചേരുവാനുള്ള ഹെലിപാട് സൗകര്യവും ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ചിപ്സൺ അവയേഷനുമായി സഹകരിച്ചാണ് കാരിത്താസ് പദ്ധതി ആവിഷ്കരിച്ചത്.
എയർ ആംബുലൻസ് ഉൽഘാടനം കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് നിർവഹിച്ചു. കോട്ടയം അതിരൂപത ചാൻസിലർ ഫാ.ജോൺ ചെന്നാംകുഴി എയർ ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.