ജമ്മു :ഇന്ത്യൻ സൈന്യത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി.
പുല്‍വാമയിലെ പള്ളിയില്‍ കയറി മുസ്ലീം വിശ്വാസികളെ സൈനികര്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചതോടെയാണ് പിഡിപി നേതാവിനെതിരെ ജനങ്ങൾ രംഗത്തെത്തിയത്.ജനങ്ങളെ തമ്മിൽ തെറ്റിക്കാനും സൈന്യത്തെ ഇകഴ്ത്തി കെട്ടാനും വേണ്ടിയുള്ള ആസൂത്രിത ശ്രമാണ് മെഹ്ബൂബ മുഫ്തിയിൽ നിന്നും ഉണ്ടായത്.
സാമൂഹിക പ്രവര്ത്തകന് ബോധ് രാജ് ശര്‍മയാണ് മെഹ്ബൂബ മുഫ്തിയ്ക്കെതിരെ നവാബാദ് പോലീസില്‍ പരാതി നല്‍കിയത്. തെളിവില്ലാത്ത ആരോപണമാണ് സെെനികർക്കെതിരെ മുഫ്തി ഉയർത്തിയത്.
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തൊട്ടുമുമ്പ് നടത്തിയ പരാമര്‍ശം പ്രകോപനം സൃഷ്ടിക്കാനാണെന്നും പിഡിപി നേതാവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബോധ് രാജ് ശര്‍മ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ വ്യാജ പ്രചാരണം. മുസ്ലീം വിശ്വാസികളെ കൊണ്ട് ശ്രീരാം വിളിപ്പിക്കാന്‍ സൈന്യം ശ്രമിച്ചു. സൈന്യത്തിന്റെ നടപടി പ്രകോപനമായിരുന്നു.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയോട് അഭ്യർത്ഥിച്ചിരുന്നു എന്നാണ് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.