തൊടുപുഴ: യുവാവിന്റെ കത്തിക്കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഉപ്പുകുന്നില്‍ വിഷു ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം.
അതിക്രമം നടത്തിയ ഉപ്പുകുന്ന് പുതുപ്പറമ്പില്‍ സജിത്ത് ബാബുവിനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ ഉപ്പുകുന്ന് വില്ലന്‍തണ്ട് ഭാഗത്ത് താമസിക്കുന്ന പാണംതണ്ടേല് വീട്ടില്‍ ഗോപാലന്, മകന് അനീഷ്, മകള്‍ ഷീബ, മകളുടെ ഭര്‍ത്താവ് ശിവന് എന്നിവര്‍ക്കാണു കുത്തേറ്റത്.
സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍വാസികള്‍ പരുക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ അനീഷിന്റെ നില ഗുരുതരമാണ്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.