തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാരുടെ തദ്ദേശ വകുപ്പിലേക്കുള്ള പുനർവിന്യാസ ഉത്തരവ് നടപ്പാക്കുന്നതു വൈകുന്നതിലും മാസങ്ങളായി വേതനം ലഭിക്കാത്തതിലും പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 148 ദിവസങ്ങൾ പിന്നിടുന്നു.
വേതനം ലഭിക്കാത്തതിനെ തുടർന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നവംബർ 21 മുതൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം സർക്കാർ കണ്ടില്ലന്നു നടിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു .
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തെതുടർന്ന് മാർച്ച് 31നു സർക്കാർ അംഗീകരിച്ച് പുറത്തിറക്കിയ പ്രേരക്മാരുടെ പുനർവിന്യാസ ഉത്തരവ് നടപ്പാക്കാനും 2017 ജനുവരി ഏഴിനു സർക്കാർ ഉത്തരവു പ്രകാരം പരിഷ്കരിച്ച വേതനം പ്രേരക്മാർക്കു ലഭിക്കാനും വേണ്ടിയാണ് സത്യഗ്രഹ, പ്രതിഷേധ സമരങ്ങൾ നടത്തുന്നതെന്ന് പ്രേരക്മാർ പറഞ്ഞു.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സേവന വേതന വ്യസ്ഥകളിൽ നൽകിയ ഉറപ്പ് നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്നും മാസങ്ങളായി ശമ്പളം ലഭിക്കാതെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇ എസ് ബിജുമോൻ അടക്കമുള്ളവരുടെ കുടുംബത്തെ സംരക്ഷിക്കാൻ സര്ക്കാര് തയ്യാറാവണമന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡൻ്റ് സിപി നാരായണൻ എക്സ് എംപി, സെക്രട്ടറി എ എ സന്തോഷ് എറണാകുളം, ട്രഷറർ ഉദയൻ ആലപ്പുഴ,കമ്മറ്റി അംഗങ്ങളായ ഷീജ കൊല്ലം, രാജേഷ് പാമ്പാടി,തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.