പീരുമേട് : റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പീരുമേട് തോട്ടാപ്പുര റോഡിൽ പ്രവർത്തിക്കുന്ന റിസോർട്ടിലാണ് പരിശോധന നടന്നത്.
ഇവിടെ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു പരിശോധന. കൊൽക്കത്ത, തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെയും മലയാളികളായ കോട്ടയം, തൃശൂർ സ്വദേശിനികളായ യുവതികളെയും ജീവനക്കാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
പൊലീസ് എത്തുന്നത് കണ്ട് ചിലർ ഓടി രക്ഷപെട്ടതായും വിവരമുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിസോർട്ട് നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
ഇടുക്കി ഡി വൈ എസ് പി. ജെ. കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരം സി. ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗ്രേഡ് എസ്. ഐ. അജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻ ലാൽ, സജി, ജോസ്, ഷംനാസ്, ലാലു ജോമോൻ, വനിതാ പൊലീസ് ഓഫീസർമാരായ ഷെജിന, അൻഫിയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.