ന്യൂഡൽഹി: ഏക സിവിൽ കോഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഉന്നതതലയോഗം നടന്നത്. ഏക സിവിൽകോഡിൽ സർക്കാർ നടത്തുന്ന ആദ്യ യോഗമാണിത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ബിൽ കൊണ്ടുവരുമെന്നും സൂചനയുണ്ട്. നിയമമന്ത്രി കിരൺ റിജ്ജു,
സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത, നിയമ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് പ്രധാന ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഏക സിവിൽകോഡ് കൊണ്ടുവരുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ജനാധിപത്യപരമായ നടപടിക്രമങ്ങളും പാലിച്ച് ഉചിതമായ സമയത്ത് അത് കൊണ്ടുവരുമെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് നേരത്തെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മീഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ 22-ാം നിയമ കമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തേക്കാം. അതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നായിരുന്നു കിരണ്‍ റിജ്ജുവിന്റെ പ്രതികരണം.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ 21-ാമത് നിയമ കമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.