ഇടുക്കി: ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ പങ്കാളി കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ(66) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരിമല മുരിക്കുംകണ്ടത്തിൽ സുരയെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുര അളകമ്മയെ കൊലപ്പെടുത്തിയത്. 2018ൽ മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. പോസ്റ്റുമോർട്ടത്തിലൂടെയാണ് അളകമ്മയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടത്തിൽ വാരിയെല്ലുകൾ തകർന്നതായും നെഞ്ചിനു ചുറ്റും മർദ്ദനമേറ്റതായും രക്തം ഛർദ്ദിച്ചതായും കണ്ടെത്തി.
സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചത്. മർദ്ദിച്ചതിന് ശേഷം സുര തന്നെയാണ് അളകമ്മയെ ആശുപത്രിയിലെത്തിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.