കൊച്ചി: അമ്പലമേട് ഭാഗത്ത് വൻകഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി വനിതകൾ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു.
കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി സ്വദേശി ശ്രീലാൽ (26), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (26), ഓച്ചിറ സ്വദേശി ദിലീപ് (അറ്റ് ബോക്‌സർ ദിലീപ് 27), മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), കായംകുളം സ്വദേശിനി ശില്പ ശ്യാം (19) എന്നിവരാണ് പിടിയിലായത്.
കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇരുപത്തൊന്നുകാരി മേഘ ചെറിയാനും പത്തൊമ്പതുകാരി ശില്പയും സംഘത്തിലെ വമ്പൻ സ്രാവുകൾ, ലോഡ്ജിൽ നിന്ന് പിടിയിലായത് അഞ്ച് യുവാക്കൾക്കൊപ്പം.
ഒഡീഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി വരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിലാണ് ഇവർ എത്തിച്ചിരുന്നത്. ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനംനിറുത്തുമ്പോൾ എറണാകുളത്തുള്ള ഏജന്റുമാർ വാഹനങ്ങളിലെത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു രീതി.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്. കായംകുളം, മാവേലിക്കര, കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവർ.
പ്രതികളിൽ ബോക്‌സർ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗിൽനിന്ന് മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.