ന്യൂദല്‍ഹി: കുട്ടികള്‍ ഓണ്‍ലൈനില്‍ ഗെയിം കളിക്കാന്‍ കഴിയുന്ന സമയം പരിമിതപ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ലോക്സഭയില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന അപകടസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് സര്‍ക്കാരിന് അറിയാം എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ അക്രമാസക്തമായ വീഡിയോ ഗെയിമുകളുടെ പ്രവണതയുണ്ടെന്നും ആഴ്ചയില്‍ പരമാവധി മൂന്ന് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ കുട്ടികളെ അനുവദിക്കുന്ന തരത്തില്‍ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.
മഹാരാഷ്ട്രയില്‍ വീണ്ടും സിപിഎം നേതൃത്വത്തില്‍ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്; കാല്‍നടയായി പതിനായിരങ്ങള്‍ ഖജുരാഹോ അംഗം വിഷ്ണു ദത്ത് ശര്‍മ്മയാണ് ലോക്സഭയില്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.