കള്ളനോട്ട് തട്ടിപ്പ് വ്യാപകം. മുണ്ടക്കയത്തിന് പിന്നാലെ ചിറക്കടവിലും, കറുകച്ചാലിലും തട്ടിപ്പിനിരയായി നിരവധിപേർ

കോട്ടയം;ടോയിങ് നോട്ടുകൾ നൽകിയാണ് പ്രായമായ ലോട്ടറി ജീവനക്കാരെയും വ്യാപാരികളെയും കബളിപ്പിക്കുന്നത്. കറുകച്ചാലിൽ വ്യാപാരിക്ക് 2,000 രൂപ യുടെ വ്യാജനോട്ടുകൾ നൽകി കബളിപ്പിച്ച് തട്ടിപ്പുകാരൻ. കറുകച്ചാൽ കവലയ്ക്ക് സമീപം മാട ക്കട നടത്തുന്ന കുഞ്ഞുക്കുട്ടൻ (74) എന്നയാളാണ് വഞ്ചിക്കപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടാണ് തട്ടിപ്പ് നടന്നത്. കാറി ലെത്തിയ തട്ടിപ്പുകാരൻ, കുഞ്ഞുക്കുട്ടന്റെ കട യിൽ നിന്ന് 850 രൂപയുടെ സാധനങ്ങൾ വാങ്ങി. തന്റെ പക്കൽ ചില്ലറയില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരൻ കുഞ്ഞുക്കുട്ടന് 2,000 രൂപയുടെ വ്യാജനോട്ട് നൽകുകയായിരുന്നു.

വ്യാപാരിയുടെ പക്കൽ കൂടുതൽ നോട്ടുകളു ണ്ടെന്ന് മനസിലാക്കിയ തട്ടിപ്പുകാരൻ, മറ്റൊരു വ്യാജനോട്ട് കൂടി നൽകി 2,000 രൂപ കൂടി തട്ടി യെടുത്തു. തട്ടിപ്പുകാരൻ നൽകിയ നോട്ടുകൾ കുഞ്ഞുക്കുട്ടൻ മറ്റൊരു വ്യാപാരിക്ക് കൈമാറി യ വേളയിലാണ് സംഭവം വ്യക്തമായത്.

കുഞ്ഞുക്കുട്ടൻ നൽകിയ പരാതി പ്രകാരം കറുകച്ചാൽ പോലീസ് കേസെടുത്തു. ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി വ്യാപാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു. ഇരുതട്ടിപ്പുകളും നടത്തിയത് ഒരേ വ്യക്തിയാണെന്ന സംശയം പോലീസിനുണ്ട്. എന്നാൽ മുണ്ടക്കയത്ത് നടന്ന തട്ടിപ്പിൽ പോലീസ് കേസെടുക്കാൻ വൈകിയത് തട്ടിപ്പ് വ്യാപകമാകാൻ ഇടയാക്കിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !