ഇറ്റലി: കുടിയേറ്റ കപ്പൽ തകർന്നു; 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു, 58 പേരെ രക്ഷപ്പെടുത്തി

റോം: ഇറ്റലിയുടെ തെക്കൻ തീരത്തിന് സമീപം കുടിയേറ്റക്കാരുടെ കപ്പൽ തകർന്നു. തെക്കൻ ഇറ്റലിയുടെ തീരത്ത് കപ്പൽ തകർന്ന് 12 കുട്ടികളടക്കം 59 പേർ മരിച്ചു.

ഇതുവരെ 30ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. 58 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഒരു കൈക്കുഞ്ഞും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ കടലിൽ തെരച്ചിൽ തുടരുകയാണ്.



തീരസംരക്ഷണ സേനയും അഗ്നിശമന സേനാംഗങ്ങളും കടലിൽ തെരച്ചിൽ തുടരുകയാണ്. ബോട്ടിൽ 100ലധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരുടെ ദേശീയതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. 

 150 ഓളം അഭയാർത്ഥികളുമായി കപ്പൽ തുർക്കിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ്  പുറപ്പെട്ടതായിട്ടാണ് നിലവിലെ റിപ്പോർട്ട്. ബോട്ട് എവിടെ നിന്നാണ് പുറപ്പെട്ടതെന്നും വ്യക്തമല്ല. ഇറ്റാലിയൻ ഉപദ്വീപിലെ കാലാബ്രിയയിൽ എത്തുന്ന കുടിയേറ്റ കപ്പലുകൾ സാധാരണയായി ടർക്കിഷ് അല്ലെങ്കിൽ ഈജിപ്‌ഷ്യൻ തീരങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !