പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു കള്ളൻ രക്ഷപെട്ടു . സ്വന്തം സ്‌റ്റേഷനറിക്കടയിൽ ഭർത്താവിനൊപ്പം ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് കവർന്നത്. കാവുംഭാഗം അഞ്ചൽക്കുറ്റിക്ക് സമീപം പനച്ചമൂട്ടിൽ സന്ധ്യഭവനിൽ കൃഷ്ണ ഷേണായിയുടെ ഭാര്യ മംഗള ഷേണായിയുടെ (61) മാലയാണ് രക്ഷപെട്ടത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിനു സമീപമാണ് ഇവരുടെ കട. ഭർത്താവ് കൗണ്ടറിനു സമീപവും മംഗള കടയ്ക്കുളളിലുമായിരുന്നു. ആ സമയം ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ എത്തുകയായിരുന്നു. തുടർന്ന് അതിലൊരാൾ സാധനം വാങ്ങാനെന്ന വ്യാജേന കടയ്ക്കുള്ളിലേക്ക് കയറി. ഇയാൾ വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബലമായി മാലപൊട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് രണ്ട് പേരും ബൈക്കിൽ കയറി കടന്നു കളഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.