കൊച്ചി: കെഎസ്ആർടിസിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. കെ എസ് ആർ ടി സിയുടെ കളക്ഷൻ ഡീറ്റെയിൽസ് ഉൾപ്പടെ പണം കണ്ടെത്താനുള്ള സ്രോതസ്സുകൾ കോടതിയെ അറിയിക്കാൻ നടപടി വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ തന്നെ വിധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ മാസ വരുമാനത്തിന്റെ പത്തു ശതമാനം കണക്കാക്കി പെൻഷനേഴ്സിനെ സീനിയോറിറ്റി അടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള നടപടികളാണ് ഈ വിഷയത്തിനുള്ള പരിഹാരമെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. കേസ് വീണ്ടും 15-ാം തീയതി പരിഗണിക്കും
വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ റിവ്യൂ ഹർജികളും കോടതി ഇന്ന് പരിഗണിച്ചു. നാലു മാസത്തിനകം ആനുകൂല്യങ്ങൾ നൽകാനുള്ള ഫണ്ട് ഇല്ലെന്നു ചൂണ്ടിക്കാട്ടിയുളള റിവ്യൂ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു പരിഗണിച്ചത്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.