ചെന്നൈ: തമിഴ്നാട്ടിൽ തൈപ്പൂയ മഹോത്സവ ആഘോഷങ്ങള്‍ക്കിടെ സൗജന്യ സാരി വിതരണം നടത്തുന്ന വ്യാപാരസ്ഥാപനത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടം സംഭവിച്ചത്.
സ്വകാര്യ വ്യാപാര സ്ഥാപനം നല്കുന്ന സൗജന്യസാരിക്കായുള്ള ടോക്കണ്‍ കൗണ്ടറിന് സമീപത്ത് രാവിലെ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 16 സ്ത്രീകള്‍ ബോധരഹിതരായി വീണു. പരിക്കേറ്റവരെ വാണിയമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവന് നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പോലിസ്, ടോക്കണ്‍ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.