കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്
എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷ് ( 33 )നാണ് കുത്തേറ്റത്. പരിക്കേറ്റ അഖിലേഷിനെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും,മദ്യപാനവും നടക്കുന്ന വിവരം ക്ഷേത്രം ഭാരവാഹികൾ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്.കുത്തിയ പ്രതിയെ അക്രമായസംഘം മോചിപ്പിച്ചു. ഉദ്യോഗസ്ഥനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.