സരിതയുടെ മുൻ ഡ്രൈവറും സഹായിയും ആയിരുന്ന വിനുകുമാർ ഭക്ഷണത്തിലും വെള്ളത്തിും വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ്. നായരെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സാമ്പിളുകൾഡൽഹിയിലെ നാഷണൽ ഫോറൻസിക് ലാബിൽ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് അയച്ചു. സരിതയുടെ രക്തം,​മുടിഎന്നിവയുടെ സാമ്പിളുകളണ് പരിശോധനയ്ക്കായി അയച്ചത്.

സരിതയുടെ മുൻ ഡ്രൈവറും സഹായിയും ആയിരുന്ന വിനുകുമാർ ഭക്ഷണത്തിലും വെള്ളത്തിും വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിലാണ്ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് ഡൽഹിയിൽ പരിശോധനയ്ക്ക് അയച്ചത്.

ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന സരിത ഇപ്പോൾ തിരുവന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിനുകുമാറിന്റെ ആരോപണം,​ സരിതയുടെ പല തട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് ചന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് വിനുകുമാർ നേരത്തെ പറഞ്ഞിരുന്നു. വിനുകുമാറിനെതിരെ 2022 നവംബർ എട്ടിനാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !