നോക്കി നിൽക്കാനായില്ല ആ ചേതനയറ്റ ശരീരം: നെഞ്ചുപൊട്ടി പ്രിയപ്പെട്ടവർ: അച്ഛനും അമ്മയുമില്ലാതെ വളർന്ന പവിത്ര, ഒടുവിൽ മടക്കം...

 കാസർഗോഡ്;കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച, ദുർഗാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി പവിത്രയ്ക്കു നാട് കണ്ണീരോടെ വിട നൽകി. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട പവിത്രയുടെ ജീവനറ്റ ശരീരം അവസാനമായി ഒരുനോക്കു കണ്ടവർ കണ്ണീരണിഞ്ഞു. വളരെ ചെറുപ്പത്തിൽ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടതാണു പവിത്രയ്ക്ക്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ 11.45ന് മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ചു.

അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു. അധ്യാപകരും സഹപാഠികളും അവസാനമായി ഒരുനോക്കു കാണാന്‍ നിറകണ്ണുകളോടെ എത്തി. ഇ.ചന്ദ്രശേഖരൻ എംഎൽഎ, പി.കരുണാകരൻ, നഗരസഭാധ്യക്ഷ കെ.വി.സുജാത, സ്കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ തുടങ്ങിയവർ ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്നു മൃതദേഹം പവിത്ര താമസിച്ചിരുന്ന കടിക്കാലിലെ അഷ്‌റഫ് ക്വാർട്ടേഴ്‌സിൽ എത്തിച്ചു.

കൂട്ടുകാരിയുടെ വിയോഗത്തിൽ സങ്കടം താങ്ങാനാവാതെ അനിഷ്മിതയും ഹരണിയും അവളുടെ ചേതസ്സറ്റ ശരീരത്തിനരികെ നിന്നു. എല്ലാ ദിവസവും അനിഷ്മിതയ്ക്കും ഹരണിക്കുമൊപ്പമായിരുന്നു പവിത


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !