ഇന്ത്യൻ-ഫിജി സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വിശ്വ ഹിന്ദി സമ്മേളനത്തിന് സമാപനം. സമാപന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
പ്രസ്താവന അവതരിപ്പിച്ചു. ആഗോളതലത്തിൽ ഹിന്ദിയുടെ യശസ്സ് വർധിപ്പിക്കാൻ സമ്മേളനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളും സിനിമയും
ഹിന്ദി ഒരു ആഗോള ഭാഷയായി വികസിപ്പിക്കാനുള്ള സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്. സാങ്കേതിക വിദ്യ സംവിധാനങ്ങളും ഹിന്ദി ഭാഷ പ്രചാരത്തിന് കരുത്തായെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ഫിജി ഉപപ്രധാനമന്ത്രി ശ്രീ. ബിമാൻ പ്രസാദ്, വിദേശകാര്യമന്ത്രി ശ്രീ. എസ്.ജയശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി സമ്മാനിന് കേരള ഹിന്ദി പ്രചാരസഭയും അർഹമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.