ആലപ്പുഴ∙ മാവേലിക്കരയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയിൽ അൻപൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.
സജേഷിനെ കൊലപ്പെടുത്തിയ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. തെക്കേക്കര പഞ്ചായത്ത് 19-ാം വാർഡിൽ അശ്വതി ജംഗ്‌ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ഇടത് കൈയുടെ മസിലിൽ കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.