നെടുങ്കണ്ടം : പുലിയെ കണ്ടെത്തുവാന്‍ പൊന്നാമലയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് അധികൃതര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി പുലിയെ നാട്ടുകാര്‍ കണ്ടെതോടെയാണ് വനം വകുപ്പ് രണ്ട് ഇടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ചിന്നാര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ഓഫീസര്‍ പി. ഉദയഭാനു പറഞ്ഞു.
പൊന്നാമല കുരിശുപാറയില്‍ രാവിലെ പുല്ലരിയാന്‍ പോയ വീട്ടമ്മയും പുരയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടയില്‍ രവീന്ദ്രനുമാണ് രണ്ട് പുലികളെ കണ്ടത്. പാറകള്ക്കിടയിലേയ്ക്ക് പുലികള്‍ മാറുന്നത് കണ്ടെങ്കിലും തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലേഖ ത്യാഗരാജന്റെ നേത്യത്വത്തിലുളള നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ പുലിയെ കണ്ട പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഇവയിലെ ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം അതിന്റെ അടിസ്ഥാനത്തില്‍ കണ്ടത് പുലിയാണോയെന്നതിന് സ്ഥിതികരണം നടത്തും. വനം വകുപ്പ് അധികൃതര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.