പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ആഫ്രിക്കൻ വംശജനായ അംഗത്തിനുനേരെ തീവ്രവലതുപക്ഷക്കാരനായ അംഗത്തിൻ്റെ ആക്രോശം.
ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിൻ്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോയോട് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ ഡി ഫൊർണാസാണ് ‘നിങ്ങൾ ആഫ്രിക്കയിലേക്ക് തിരിച്ചുപോകൂ’ എന്ന് ആക്രോശിച്ചത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. തുടർന്ന് സഭ താത്കാലികമായി നിർത്തിവച്ചു.
മധ്യധരണ്യാഴിയിൽനിന്ന് രക്ഷിച്ച അഭയാർഥികളെ സഹായിക്കാൻ മറ്റ് യൂറോപ്യൻരാജ്യങ്ങളുമായി ഫ്രാൻസ് സഹകരിക്കണമെന്ന് ബിലോങ്കോ ആവശ്യപ്പട്ടതാണ് ഫൊർണാസിനെ പ്രകോപിപ്പിച്ചത്. ഇയാളുടെ വംശീയവിദ്വേഷത്തിനെതിരേ വ്യാപക വിമർശനങ്ങളുണ്ടായി. ഫെർണാണ്ടസിനെ പാർലമെന്റിൽനിന്ന് 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.