ദില്ലി: 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം അപര്‍ണ ബാലമുരളിയും മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം നടന്‍ ബിജു മേനോനും ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നഞ്ചിയമ്മയും സ്വീകരിച്ചു. പുരസ്കാരം ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഒരാളില്‍ നിന്നും ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സച്ചി കൂടെ ഇല്ലാത്തത് മാത്രമാണ് ദുഃഖം എന്നാണ് ഭാര്യ സിജി പ്രതികരിച്ചത്.
പ്രധാന പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച നടി : അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്) മികച്ച നടന്‍: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ഗണ്‍(തനാജി ) മികച്ച സഹനടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും) മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും) മികച്ച സംഘട്ടനം : മാഫിയ ശശി മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം പ്രത്യേക പരാമര്‍ശം: വാങ്ക് നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ (‘ശബ്‍ദിക്കുന്ന കലപ്പ’) മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച വിദ്യാഭ്യാസ ചിത്രം : ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദന്‍). മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍.
വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള (മാലിക്) അവാര്‍ഡ് ലഭിച്ചത്. സൂരറൈ പോട്രിനാണ് മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് ലഭിച്ചത്. ശാലിനി ഉഷ നായരും സുധാ കൊങ്കരയുമായിരുന്നു തിരക്കഥാകൃത്തുക്കള്‍. എസ് തമന്‍ സംഗീത സംവിധാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ ജി വി പ്രകാശിന് പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്. മലയാളത്തിന് ഇത്തവണ 8 പുരസ്കാരങ്ങള്‍ ആണ് ലഭിച്ചത്.
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, വിവിധ വിഭാഗങ്ങളിലായി 68-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് (സെപ്തംബർ 30, 2022) ന്യൂഡൽഹിയിൽ സമ്മാനിച്ചു. ശ്രീമതി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ അവാർഡും അവർ സമ്മാനിച്ചു.
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാർഡിലെ എല്ലാ അവാർഡ് ജേതാക്കളെയും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി അഭിനന്ദിച്ചു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആശാ പരേഖിനെ അഭിനന്ദിച്ച അവർ, ആ തലമുറയിലെ നമ്മുടെ സഹോദരിമാർ നിരവധി പരിമിതികൾക്കിടയിലും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. മിസ് പരേഖിനോടുള്ള ആദരവ് അജയ്യമായ സ്ത്രീ ശക്തിക്കുള്ള ബഹുമതി കൂടിയാണ്.
സിനിമ നിർമ്മിക്കുന്നതിനൊപ്പം മികച്ച സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിൽ സിനിമാ വ്യവസായം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ദൃശ്യ-ശ്രാവ്യ മാധ്യമമായതിനാൽ സിനിമകളുടെ സ്വാധീനം മറ്റ് കലാമാധ്യമങ്ങളെ അപേക്ഷിച്ച് വിശാലമാണ്. സിനിമ ഒരു വ്യവസായം മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും കലാപരമായ ആവിഷ്‌കാരത്തിനുള്ള മാധ്യമം കൂടിയാണെന്ന് അവർ പറഞ്ഞു. നമ്മുടെ സമൂഹത്തെ ബന്ധിപ്പിക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ഒരു മാധ്യമം കൂടിയാണിത്.
യുവാക്കളിലും കുട്ടികളിലും സിനിമകൾക്ക് വലിയ സ്വാധീനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ സിനിമാ വ്യവസായം ഈ മാധ്യമത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന വേളയിൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള ഫീച്ചർ, നോൺ ഫീച്ചർ സിനിമകൾ പ്രേക്ഷകർ സ്വാഗതം ചെയ്യുമെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിൽ അനുകമ്പയും ഐക്യവും വർദ്ധിപ്പിക്കുകയും വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമകളും ആളുകൾ പ്രതീക്ഷിക്കുന്നു. ഇന്ന് അവാർഡുകൾ ലഭിച്ച സിനിമകൾ പ്രകൃതി, പരിസ്ഥിതി, സംസ്കാരം, സാമൂഹിക മൂല്യങ്ങൾ, മറ്റ് പ്രധാന വശങ്ങൾ എന്നിവയുടെ ദേശീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ അവർ സന്തോഷിച്ചു.
ലോകമെമ്പാടും ഇന്ത്യൻ സിനിമകളെ സ്വാഗതം ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സോഫ്റ്റ് പവർ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന്, നമ്മുടെ സിനിമകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഒരു പ്രദേശത്ത് നിർമ്മിച്ച സിനിമകൾ മറ്റ് പ്രദേശങ്ങളിലും കൂടുതൽ പ്രചാരം നേടുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ സിനിമ എല്ലാവരെയും ഒരു സാംസ്കാരിക നൂലിൽ ബന്ധിക്കുകയാണെന്നും അവർ പറഞ്ഞു. സിനിമാ സമൂഹം സമൂഹത്തിന് നൽകുന്ന വലിയ സംഭാവനയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.