ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന് വര്ധമാന് വ്യോമസേന വിട്ട്
ഇനി യാത്രാവിമാനം പറത്തും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദന് വര്ധമാന് പുതിയ ജോലിയില്‍ പ്രവേശിച്ചത്. എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക.മാര്‍ച്ച് 31നാണ് അദ്ദേഹം വ്യോമസേന വിട്ടത്. 2019 ഫെബ്രുവരി 27നാണ് അദ്ദേഹം പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടത്. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ഇതിന് മറുപടിയായി പാകിസ്ഥാനിലെ ബാലകോട്ടിലെ ലക്ഷ്യങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദന് ഉള്‍പ്പെട്ട വ്യോമാക്രമണം നടന്നത്. അന്ന് അദ്ദേഹം വിങ് കമാന്‍ഡര്‍ ആയിരുന്നു. അന്ന് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടാണ് അഭിനന്ദന് സൈനിക വ്യോമയാന ചരിത്രത്തില്‍ ഇടംനേടിയത്.
പാക് ആക്രമണത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത അഭിനന്ദന് പരിക്കുകളോടെ പാകിസ്ഥാന്റെ പിടിയിലായി. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം മോചിതനായത്. വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.