ജോർദാൻ: എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചടി മുന്നറിയിപ്പുകള്‍ അവഗണിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വൻ ആക്രമണം അഴിച്ചുവിട്ട് ഇറാൻ.
ബുധനാഴ്ച പുലർച്ചെയോടെ ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിക്കുകയായിരുന്നു. തെക്കൻ ഇറാനിലെ റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ തിരിച്ചടി.ജോർദാനിലെ ആകബ ഉള്‍ക്കടലിന് സമീപമുള്ള 'ക്യാമ്പ് ടിറ്റിൻ' എന്ന യുഎസ് മറൈൻ കോർപ്സ് ബേസിന് നേരെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ വൻതോതില്‍ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി അവകാശപ്പെട്ടെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ഇറാൻ തൊടുത്ത 13 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. ബാക്കി 3 മിസൈലുകള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.